നീലാംബുജത്തിലുമല്ല .....
നീഹാര ബിന്ദുപോല്‍ സ്വേദം പൊടിയുമാ -
നീലഭന്‍ വല്ലഭനിലല്ലോ....
നെല്ലും പതിരും തിരിയാത്ത മക്കള്‍ -
ക്കല്ലലുമാപത്തുമില്ലാ ......
എല്ലു മുറിയെപ്പണിയെടുത്തെന്നെയു -
മുല്ലസിപ്പിക്കുന്ന കേമന്‍ - എന്നെ
വല്ലകിയാക്കുന്ന നാഥന്‍ - എന്‍റെ
പല്ലക്കിലേറുന്ന വീരന്‍ .
കല്യാണ സൌഭഗത്തേരില്‍ക്കറങ്ങിയ
നല്ല മുഹൂര്‍ത്തങ്ങളെന്നും,
ചൊല്ലിപ്പറഞ്ഞെന്റെയുള്ളം കുളിര്‍പ്പിക്കും
ചെല്ലക്കിളിയായ മാരന്‍ എന്‍റെ -
നല്ലൊരു പാതിയാം ധീരന്‍ .